എന്റെ നിറഞ്ഞ വാചാലതകള്ക്കിടയിലും കനത്ത മൌനത്തിന്റെ ഇടനാഴികളുണ്ട്. എന്റെ വിരിഞ്ഞ പുഞ്ചിരിക്കിടയിലും ഖനീഭവിച്ച ദു:ഖത്തിന്റെ വിരല്‍പ്പാടുകളുണ്ട്. വാക്കുകളുടെ ചിറകൊടിയുമ്പോള്‍ ചിരിയുടെ നിറം മങ്ങുമ്പോള്‍ ഓര്‍മ്മകളുടെ ചിതല്‍പ്പുറ്റിലേക്ക് ഞാന്‍ നുഴഞ്ഞു കയറുന്നു. മൌനത്തിന്റെ ചത്ത വിത്തുകള്‍ അവിടെ ഉപേക്ഷിച്ച് പുതിയ ചിന്തകളുടെ മൊഴിത്തിളക്കവുമായി വർത്തമാനത്തിലേക്കു ഞാൻ തിരികെയെത്തുന്നു എങ്കിലും എന്റെ ഓര്‍മ്മകളുടെ കളിമണ്‍ വിളക്കില്‍ എണ്ണ വറ്റിതുടങ്ങി,എനിക്ക് ചുറ്റുമുള്ള അന്ധകാരത്തിന് കനം കൂടി വരുന്ന പോലെ ഇതൊരു യാത്രയുടെ തുടക്കമായിരിക്കുമോ... നന്മയുടെ മാലാഖമാര്‍ എന്നെ മാടി വിളിക്കുന്നുണ്ടെന്ന് തോന്നുന്നു. കണ്ണീരിന്റെ കണക്കുകള്‍ മാത്രം ബാക്കി വെക്കാം, പകരം നല്കാന് ഒന്നുമില്ല.ശകാരങ്ങളും ശാപ വാക്കുകളും കൊണ്ട് എന്നെ പൊതിഞ്ഞു കൊള്ളൂ... ജീവന് അറ്റ് പോകുന്നതിനു മുമ്പ് ഞാന്‍ അത് കേള്‍ക്കണം. ഒരു ചെറിയ സ്വപനം കൂടി ഞാന്‍ ബാക്കി വെച്ചോട്ടെ? " ഇനിയും ഒരു ജന്മം വേണം ഇവിടെ-ഒരു പാട് വര്‍ണ്ണങ്ങള്‍ ഉള്ള ഒരു പൂമ്പാറ്റയെ പോലെ,നീയെന്ന മനോഹര പുഷ്പത്തിന് ചുറ്റും, തൊട്ടും തലോടിയും ഉമ്മ വെച്ചും പറന്നു നടക്കാന്‍ വേണ്ടി മാത്രം"